ജാഗ്രതാ നിർദേശത്തിന്റെ ഭാഗമായി പന്നി ഫാം ഉടമസ്ഥർക്ക് ബോധവത്കരണം നൽകും. രോഗ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചുള്ള ലഘുലേഖകൾ വിതരണം ചെയ്തിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും രോഗബാധ തടയാൻ മുൻകരുതൽ നടപടി സ്വീകരിച്ചതായും മൃഗ സംരക്ഷണ വകുപ്പ് അറിയിച്ചു.
പന്നികളെ ബാധിക്കുന്ന മാരകവും അതിസാംക്രമികവുമായ പന്നിപ്പനി ഫലപ്രദമായ വാക്സിനോ ചികിത്സയോ ഇല്ലാത്ത വൈറസ് രോഗമായതിനാൽ മുൻകരുതൽ സ്വീകരിക്കണം. ഇതിനായി ബയോസെക്യൂരിറ്റി നടപടികൾ കാര്യക്ഷമമാക്കി. ഫാമുകളുടെ പ്രവേശന കവാടത്തിനുള്ളിലേക്ക് ആരെയും പ്രവേശിപ്പിക്കരുത്. ഫാമുകൾ അണുവിമുക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം പുറത്ത് നിന്ന് പന്നികളെയും പന്നിയിറച്ചിയും വാങ്ങുന്നതിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി.
ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ബിഹാറിലും ഈ രോഗം റിപ്പോർട്ട് ചെയ്തതായാണ് മൃഗ സംരക്ഷണ വകുപ്പിന്റെ അറിയിപ്പ്. രോഗ നിയന്ത്രണ സംവിധാനവും പ്രതിരോധ കുത്തിവെപ്പും ഇല്ലാത്തതിനാൽ രോഗം കണ്ടെത്തിയ ഫാമുകളിലെ പന്നികളെ കൊന്ന് കുഴിച്ചു മൂടുകയാണ് രോഗ നിയന്ത്രണത്തിനുള്ള ഏക മാർഗം.

Post a Comment